2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

പ്രണയവും കളവും,എന്‍റെ കാമുകിയും

"ഇനി ഇവള്‍ മാത്രമെ പരിണാമമുണ്ടെങ്ങില്‍ ബാക്കിയാവൂ ,അവളെന്‍റെ കാമുകി
കരിമ്പന തുമ്പത്ത് കൂടാരം കെട്ടുന്നോള്‍,പൂ മണം വിതറൂന്നോള്‍
അവളുടെ കോമ്പല്ല് താഴ്ത്തി നിണം നൊട്ടിനുണയുന്നോള്‍ ,
അലറി വിളിച്ചവള്‍ ജടയില്‍ പിറന്നവള്‍ ,മടിക്കുത്തഴിചു വിത്തു വിതറിയോള്‍
ഉലകോ കാത്തു പുലരുന്നോള്‍ .
പിന്നെ ഇന്നവള്‍, ഷാപ്പിന്‍ പടിക്കല്‍ കിറുങികിടക്കുന്നോള്‍ ,
രാവില്‍ വിലാസിനി ആയവള്‍,കൂട്ട് കിടന്നതിന്‍ കണക്കു നോക്കാത്തവള്‍,
ആരാലും ഒന്നും നഷ്ട്ടപ്പെടാത്തവള്‍,ഇന്നിന്‍റെ കാമുകി അവള്‍ "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ